Sunday 26 February 2012

നെയ്യാറില്‍ നിന്ന് ഗുരുസവിധത്തിലേക്ക്

കുട്ടികള്‍ സ്കൂള്‍വിട്ട് കലപിലകൂട്ടി വരുന്നതുപോലെയാണ് അരുവിപ്പുറത്തെ നെയ്യാര്‍ ഒഴുകുന്നത്. വാരകള്‍ക്കപ്പുറത്തുനിന്നേ കേള്‍ക്കാം ആ കളകളാരവം. ആറ്റിന്‍കരയില്‍ പണ്ട് ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുഹാമുഖത്ത് എത്തുമ്പോള്‍ ഇരുള്‍ പരന്നുതുടങ്ങിയിരുന്നു. പാറക്കെട്ടുകളില്‍ നുരയുന്ന വെള്ളത്തിന്റെ ശ്വേതകണങ്ങള്‍ ആ ത്രിസന്ധ്യയ്ക്ക് പ്രത്യാശയുടെ തിളക്കം നല്‍കി.

കേരളത്തിന്റെ ചരിത്രഗതി മാറ്റിയത് ഈ നെയ്യാറാണെന്ന് ഓര്‍ത്തപ്പോള്‍ ദേഹമാകെ ഒരു കുളിരുവന്നുമൂടി. അപ്പോള്‍ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് ഒരു കുഞ്ഞിനെയെന്നപോലെ തലോടി തിരിച്ചൊഴുക്കിവിടാനാണ് തോന്നിയത്. മറുപടിയെന്നപോലെ കാല്‍പ്പാദങ്ങളെ തഴുകിക്കൊണ്ട് നെയ്യാര്‍ പറയുന്നു; "ജീവന്റെ ആദ്യസ്പന്ദനമുണര്‍ന്നത് ജലത്തിലാണ്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മാതാവാണ്. മനുഷ്യര്‍ക്ക് സംസ്കൃതിയുടെ നവപാഠങ്ങള്‍ നല്‍കിയതും ഞങ്ങള്‍ നദീതടങ്ങളായിരുന്നു. അതിനാല്‍ ഗുരുസ്ഥാനീയരുമാണ്." ശരിയാണത്. ജലത്തിന് മനുഷ്യനെ ആന്തരികമായും ബാഹ്യമായും പവിത്രമാക്കാന്‍ കഴിയുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്.

"ആപോ ഭവന്തു പീതയേ" എന്ന് വേദസാക്ഷ്യം. തന്റെ എല്ലാ സൃഷ്ടികളോടും സ്നേഹസമത്വമാണ് അമ്മയുടെ ജീവിതവ്രതം. എവിടെ സമത്വബോധം നഷ്ടപ്പെടുന്നുവോ ആ താണനിലത്തേക്ക് അവള്‍ ഒഴുകിയെത്തുന്നു. കാലനിയോഗം പേറിയെത്തുന്ന സ്ഥിതിസമത്വത്തിന്റെ കാവലാള്‍ക്ക് അവള്‍ ലക്ഷ്യബോധം പകര്‍ന്നു നല്‍കുന്നു.

ബീഹാറിലെ ഗയയിലൂടെ ഒഴുകുന്ന ഫല്‍ഗു നദിക്കരയില്‍ പണ്ടൊരു യുവയോഗി മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക് കാരണം തേടിയെത്തി. മൂന്നുരാവും മൂന്നുപകലും ഫല്‍ഗുവിന്റെ കരയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരുന്നപ്പോള്‍ ഗൌതമന്‍ ജ്ഞാനപ്രകാശത്താല്‍ ബുദ്ധനായി. സാധനയുടെ സ്നേഹമന്ത്രണം നല്‍കി അവള്‍ സ്വപുത്രനെ മനുഷ്യമനസ്സുകളെ പവിത്രീകരിക്കാനായി നിയോഗിച്ചു.

അമേരിക്കയെ എന്നും ഫലപുഷ്ടിയോടെ നിലനിറുത്തുന്ന മിസിസ്സിപ്പി നദിയും ചരിത്രപരമായ വലിയൊരു ദൌത്യം നിറവേറ്റിയിട്ടുണ്ട്. മനുഷ്യവര്‍ഗത്തിന്റെ മോചകനാകാന്‍ ഫല്‍ഗു നദി ബുദ്ധനെ ചെങ്കോല്‍ വെടിയിച്ചുവെങ്കില്‍ മിസിസ്സിപ്പി നദി തന്റെയൊരു പുത്രനെ കറുത്തവര്‍ഗക്കാരന്റെ മോചനത്തിനായി ചെങ്കോല്‍ അണിയിക്കുകയായിരുന്നു. വള്ളത്തില്‍ പച്ചക്കറികള്‍വിറ്റ് ഉപജീവനംകഴിച്ചിരുന്ന എബ്രഹാം ലിങ്കന്‍ എന്ന യുവാവ് കറുത്തവര്‍ഗക്കാരന്റെ വിമോചനപോരാളിയായി സ്വയം അവരോധിതനായത് ഇതുപോലൊരു സന്ധ്യാനേരത്താണ്. ആടുമാടുകളെ വില്‍ക്കാന്‍ കൂട്ടത്തോടെ തെളിക്കുന്നതുപോലെ നീഗ്രോകളെ ചങ്ങലയ്ക്കിട്ട് മിസിസ്സിപ്പിയുടെ കരയിലേക്ക് തെളിച്ചുകൊണ്ടുവരുന്ന ആ കാഴ്ചയില്‍നിന്നാണ് എബ്രഹാം ലിങ്കന്റെ മനസ്സില്‍ പോരാട്ടത്തിന്റെ കനല്‍വന്നുവീണത്. 35 ലക്ഷത്തോളം വരുന്ന കറുത്തവര്‍ഗക്കാരെയും അവരുടെ തലമുറകളെയും മനുഷ്യത്വത്തിലേക്കുയര്‍ത്തിക്കൊണ്ട് ലിങ്കന്‍ വിമോചനവിളംബരം നടത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍ സര്‍വജീവജാലങ്ങളുടെയും സ്നേഹഭാജനമായെത്തിയ നാണു എന്ന യുവയോഗിക്ക് ഒരു ശിവരാത്രിനാളില്‍ നെയ്യാര്‍ അവളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു ഉരുളന്‍ കല്ല് നല്‍കി. ആദിയും അന്തവുമില്ലാത്ത പരംപൊരുളിന്റെ പ്രതീകമായി നാണുയോഗി ആ ഉരുളന്‍ കല്ലിനെ നദിക്കരയില്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യമലയുടെ മുകളില്‍ കാര്‍ക്കശ്യത്തിന്റെ കൂര്‍ത്തപ്രതലങ്ങളുമായി നിന്ന പാറക്കല്ലിനെ സ്നേഹമസൃണതകൊണ്ട് നെയ്യാര്‍ പരുവപ്പെടുത്തിയപ്പോള്‍ അത് സര്‍വമംഗളകാരിയായ ശിവലിംഗമായി മാറി.

സ്നേഹവും സഹനവുമാണ് മനുഷ്യനെ സമത്വബോധത്തിലേക്ക് നയിക്കാന്‍ നല്ലമാര്‍ഗമെന്ന് ശ്രീനാരായണഗുരുദേവന് ഇതിലൂടെ കര്‍മ്മമാര്‍ഗം ഉപദേശിക്കുകയായിരുന്നു നെയ്യാര്‍. ജലാംബയുടെ വാക്ക് ആത്മാവിലുള്‍ക്കൊണ്ട് ഗുരുദേവന്‍ എഴുതി, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്." ജ്ഞാനംകൊണ്ട് പരിപാകംവന്ന സ്വപുത്രന്റെ ഈ വിശ്വസാഹോദര്യപ്രഖ്യാപനം കേട്ടനാള്‍മുതല്‍ക്കാവണം നെയ്യാര്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇങ്ങനെ കളകളനാദം പൊഴിച്ച് ഒഴുകാന്‍ തുടങ്ങിയത്.

ചരിത്രാതീതകാലംമുതല്‍ക്ക് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം മനുഷ്യര്‍ക്കിടയില്‍ ഈശ്വരാംശവുമായി മഹത്തുക്കള്‍ പലരും പിറവിയെടുത്ത് നിയോഗം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ മാനവ ധര്‍മ്മസംസ്ഥാപനം ശ്രീനാരായണഗുരുവിലെത്തുമ്പോഴാണ് പരിപൂര്‍ണമാകുന്നതെന്നുകാണാം. ഭക്തിയിലോ തത്ത്വചിന്തയിലോ കര്‍മ്മയോഗത്തിലോ ഏതെങ്കിലുമൊന്നില്‍മാത്രം ഉറച്ചുനിന്നുകൊണ്ട് സ്വധര്‍മ്മം നിറവേറ്റിയ തന്റെ മുന്‍തലമുറയിലെ മഹാത്മാക്കളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഭക്തിയില്‍ തുടങ്ങി വേദാന്തിയായി ജ്ഞാനത്തിലേക്ക് യാത്രചെയ്ത് അവിടെനിന്നുകൊണ്ട് കര്‍മ്മയോഗത്തെ ധരിക്കുകയായിരുന്നു ഗുരുദേവന്‍. കര്‍മ്മയോഗമാണ് ഗുരുവിനെ ലോകത്തോട് കൂടുതല്‍ അടുപ്പിച്ചത്. ഭക്തിമാര്‍ഗവും ജ്ഞാനമാര്‍ഗവും ഒരു യോഗിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ യോഗിയെ ലോകധര്‍മ്മത്തോട് ചേര്‍ത്തുനിറുത്തുന്ന കര്‍മ്മയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗം. അതിന് ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും ഉറച്ച വേരോട്ടമുണ്ടായിരുന്നു. ഈ വിശ്വമഹാവ്യക്തിത്വത്തില്‍നിന്ന് കര്‍മ്മം മാത്രം അളന്നെടുക്കുന്നവര്‍ക്ക് ഗുരു വെറും സാമൂഹ്യപരിഷ്കര്‍ത്താവാണ്. ഭക്തിമാത്രം അളക്കുന്നവര്‍ക്ക് ഗുരു സ്വയം ഉപാസകനും ദേവതയുമാണ്. ജ്ഞാനം തേടുന്നവര്‍ക്ക് ഗുരു വെളിച്ചമേന്തുന്ന വഴികാട്ടിയാണ്. പരമമായ മോക്ഷം തേടുന്നവര്‍ക്ക് മുന്നില്‍ ഗുരു സ്വയം അറിവായും നിറയുന്നു.

ഗുരുദേവന്റെ സത്യസ്വരൂപത്തിലേക്ക് വെളിച്ചംപകര്‍ന്നിട്ട് നെയ്യാര്‍ ചോദിക്കുന്നു; "നേരാംവഴികാട്ടിത്തന്ന എന്റെ സത്പുത്രന്റെ വാക്കുകള്‍ നിങ്ങള്‍ പിന്തുടരുന്നുവോ?" ... ഇല്ല. ഞങ്ങള്‍ ആ വിശ്വദര്‍ശനത്തില്‍നിന്ന് സ്വന്തം വാസനകള്‍ക്ക് ഇണങ്ങുമെന്ന് തോന്നുന്നത് മാത്രം അടര്‍ത്തിയെടുത്ത് ആണിയില്‍ തൂക്കിയിടുകയാണെന്നു പറയുമ്പോള്‍ മനസ്സ് കുറ്റബോധത്താല്‍ നീറുന്നുണ്ടായിരുന്നു. കാല്‍ച്ചുവട്ടിലെ നീരൊഴുക്കിന് തണുപ്പേറുന്നു; നെയ്യാര്‍ കരയുകയാണോ? ഇരുള്‍മൂടിയവഴിയേ വിജനതയറിഞ്ഞ് നടക്കുമ്പോള്‍ ഒട്ടകലെയല്ലാതെ അരുവിപ്പുറം ക്ഷേത്രം ദീപാലങ്കാരങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

Monday 20 February 2012

മരണദൂതുമായി വന്ന ആ നാല് കത്തുകള്‍


Dear Mr. Sanku,

നിങ്ങളുടെ കത്തുകള്‍ രണ്ടും കിട്ടി. ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഒരു കാര്യവശാല്‍ മദ്രാസില്‍ പോയിരുന്നു. ഇന്നലെ മാത്രമേ മടങ്ങി എത്തിയുള്ളൂ. യോഗത്തിനു വന്നുചേരാന്‍ പല അസൌകര്യങ്ങളും ഉണ്ട്. മറ്റു വല്ലവരേയും അദ്ധ്യക്ഷനായി ക്ഷണിച്ച് എനിക്ക് ഒഴിവുതന്നാല്‍ വലിയ ഉപകാരമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. ഒരു ദിവസത്തില്‍ അധികം എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ തന്നെ വരണമെന്നു തീര്‍ച്ചയാക്കുന്ന പക്ഷം വിവരത്തിനു മറുപടി ഉടന്‍ അയച്ചുതരുമല്ലോ.
എന്ന്,
സ്വന്തം എന്‍. കുമാരനാശാന്‍.

കോട്ടയത്തെ ആചന്ദ്രതാര പ്രശോഭിനി സഭയുടെ അദ്ധ്യക്ഷന്‍ കെ. എസ്. ശങ്കുവിന് 1924 ജനുവരി ആദ്യം (1099 ധനു20) മഹാകവി കുമാരനാശാന്‍ അയച്ച കത്തുകളില്‍ ഒന്നാണിത്. ചരിത്രഗവേഷണദൌത്യവുമായി കേരളകൌമുദിയുടെ പഴയലക്കങ്ങള്‍ പരതുമ്പോഴാണ് ആശാന്റെ നിര്യാണത്തിനുശേഷം പ്രസിദ്ധപ്പെടുത്തിയ ഈ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആചന്ദ്രതാരയുടെ 19-ാംവാര്‍ഷികാഘോഷത്തിന് അദ്ധ്യക്ഷതവഹിക്കാനുളള യാത്രയിലാണല്ലോ മലയാളത്തിന്റെ എക്കാലത്തേയും മഹാകവിയെ നമുക്ക് നഷ്ടമായത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്ക ശങ്കുവിനയച്ച നാലുകത്തുകളിലും ആശാന്‍ പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശങ്കു പത്രാധിപര്‍ സി. വി. കുഞ്ഞുരാമന് ഈ കത്തുകള്‍ അയച്ചുകൊടുത്തത്.

കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുര്‍നിമിത്തകഥകള്‍ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ട്. ആശാന്‍ ആ യാത്രയ്ക്കിറങ്ങിയപ്പോള്‍ കണ്ട പല ദുര്‍നിമിത്തങ്ങളും അവഗണിച്ചതായി വിവരിച്ചുകൊണ്ട് ഒരു നാടന്‍പാട്ട് കുട്ടിക്കാലത്ത് ഓണാഘോഷക്കളികള്‍ക്കിടെ അമ്മമാര്‍ പാടിക്കേട്ട ഓര്‍മ്മയുണ്ട്. ഓണത്തിന്റെ സകല സന്തോഷവും ആ പാട്ട് ഒരു തിരമാലയെപ്പോലെ വന്ന് എടുത്തെറിഞ്ഞു കളഞ്ഞു അന്ന്. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് പറന്നടുത്ത ഒരു സ്നേഹപ്പക്ഷിയുടെ രൂപമായിരുന്നു ആ പാട്ടുകളില്‍ ആശാന്. 99ധനു 26ന് അയച്ച അടുത്ത കത്തില്‍ പറയുന്നത്; "6-നു ഞാന്‍ അവിടെ വന്നു ചേരാന്‍ ശ്രമിക്കും. 5-നു രാത്രിതന്നെ എന്നെ ഒരു ബോട്ടില്‍ നിങ്ങള്‍ ഏള്‍ക്കയും വേണം. 8-ഉം 9-ഉം തീയതികളില്‍ ശിവഗിരിയില്‍ ഉത്സവവും സഭയുമാണ്. തൃപ്പാദങ്ങള്‍ തന്നെയിരുന്ന് നടത്തുകയാണ്. അതില്‍ സംബന്ധിക്കാതിരിക്കാന്‍ തരമില്ല. ഞാന്‍ അവിടെ 6-നു വന്നുചേരുന്നത് തെക്കു നിന്നോ വടക്കുനിന്നോ എന്ന് ഇപ്പോള്‍ പറവാന്‍ തരമില്ല. അത് 1-നുക്കുമുമ്പു കൃത്യമായി അറിയിച്ചുകൊള്ളാം. ശേഷം വഴിയേ."

ശിവഗിരിയില്‍ ഗുരുദേവന്‍ നേരിട്ടുനടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കുക എന്ന നിര്‍ബന്ധമാണ് ആശാന്‍ ഈ വരികളില്‍ പ്രകടിപ്പിക്കുന്നത്. ഗുരുസ്വാമി തൃപ്പാദങ്ങളെവിട്ട് ആശാന് മറ്റൊന്നും മഹത്തരമായി ഇല്ല എന്ന് വ്യക്തമായ സൂചനയാണിത്. കത്തില്‍ പറഞ്ഞതനുസരിച്ച് ബോട്ടില്‍ ആശാനെ എതിരേല്‍ക്കാന്‍ കാത്തുനിന്ന സംഘാടകര്‍ കരള്‍പിടിച്ചുലയ്ക്കുന്ന ആ അപകടവാര്‍ത്തയാണ് കേട്ടത്.

മൂന്നാമത്തെ കത്തില്‍( 99 മകരം 1) ഇങ്ങനെ പറയുന്നു; "മീറ്റിംഗ് രാത്രിവരെ നീട്ടുന്നത് വിഷമമാണ്. കണക്കുകളും വഴക്കുകളും കീറാമുട്ടികളും ഒന്നും മീറ്റിംഗില്‍ കൊണ്ടുവന്നിട്ട് സമയം കളയുകയും ആളുകളെ മുഷിപ്പിക്കുകയും ചെയ്യാതിരിപ്പാന്‍ അപേക്ഷ. ഞാന്‍ മറ്റന്നാള്‍ വൈകുന്നേരം ഇവിടെ വിടുന്നു. അതുകൊണ്ട് മേലാല്‍ ഇവിടത്തേക്ക് കത്തയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാത്ത വല്ല സംഗതിയാലും എനിക്ക് പക്ഷേ വന്നുചേരാന്‍ കഴിയാതെ പോയാല്‍ സംഗതിക്ക് വിഘ്നം കൂടാതിരിപ്പാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്തുകൊണ്ടാല്‍ നന്ന്. മിസ്റ്റര്‍ സി.വി. അവിടെ ഉണ്ടായിരിക്കുമെന്ന് കാണുന്നു. അതുകൊണ്ട് ആശ്വാസമുണ്ട്."

മഹാകവിക്ക് വന്നുചേരാന്‍ കഴിഞ്ഞില്ല. എങ്കിലും കത്തില്‍ സൂചിപ്പിച്ച അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യോഗം നിര്‍വിഘ്നം നടന്നു. സി. വി അദ്ധ്യക്ഷനുമായി. പക്ഷേ, അത് അനുശോചന യോഗമായിരുന്നു എന്നുമാത്രം.

നാലാമത്തെ കത്തില്‍ (മകരം3) ആശങ്ക ബലപ്പെടുന്നതു കാണാം; "ഞാന്‍ ഇന്ന് ഇവിടെ നിന്നും ആലുവായ്ക്കു പുറപ്പെടുന്നു. അവിടെ അത്യാവശ്യമായ ജോലിയുണ്ട്. 5-നു എന്റെ സാന്നിദ്ധ്യം അവിടെ ഒഴിച്ചുകൂടാത്തതാണ്. അടുത്ത ദിവസം തന്നെയും വളരെ ബുദ്ധിമുട്ടും അസൌകര്യവും കാര്യദോഷവും കൂടാതെ എനിക്ക് അവിടം വിടാന്‍ പ്രയാസമാണ്. 8-നു ശിവഗിരിയില്‍ എത്തുകയും വേണ്ടിയിരിക്കുന്നു. അതുകൊണ്ട് കോട്ടയത്തു വന്നുചേരുവാന്‍ വിഷമമുണ്ട്. ഞാന്‍ ശ്രമിച്ചുനോക്കാം." എന്നായിരുന്നു ആ കത്ത്.

ധനു എട്ടിന് ജീവനോടെ ശിവഗിരിയില്‍ എത്താന്‍ ആശാന് കഴിഞ്ഞില്ല. ഒരു വെളളിമേഘത്തിന്റെ ചിറകിലേറി ആശാന്‍ അക്കൊല്ലത്തെ ധനു എട്ടിന് ശിവഗിരിക്കുന്നിലെ സ്നേഹസ്വരൂപന്റെ മുന്നില്‍ എത്തിയിരിക്കാം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചുപോകുന്നു.

നമ്മള്‍ മനുഷ്യര്‍ക്ക് മരണം എന്നും പ്രഹേളികയാണ്. ജീവിച്ചുതുടങ്ങുമ്പോള്‍ മുതല്‍ മരണം ഒഴിവാക്കാനാവാത്ത സഹയാത്രികനെപ്പോലെ ഒപ്പം സഞ്ചരിച്ചുതുടങ്ങും എന്നാണ് തത്ത്വചിന്തകര്‍ പറയുന്നത്. "ഈ ശരീരം പഴയതായി. ഇതു മാറണം" എന്ന് ഗുരുദേവന്‍ തന്റെ സമാധിയോടടുക്കുന്ന കാലത്ത് പറഞ്ഞതായി ശിഷ്യരുടെ ചില കുറിപ്പുകളില്‍ കണ്ടിട്ടുണ്ട്. ഗുരുവിന്റെ ആദ്യശിഷ്യനായ ശിവലിംഗദാസസ്വാമി തന്റെ സമാധിയുടെ തലേന്ന് "നാളെ ഞാന്‍ മടങ്ങുകയാണ്" എന്നു പറഞ്ഞിരുന്നു. മഹത്തുക്കളുടെ ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പു നല്‍കാതെ കടന്നുവരാന്‍ മരണത്തിനുപോലും കഴിയില്ലെന്ന സൂചനയാണിത്.

സത്യത്തോട് അടുത്തുനില്‍ക്കുന്നവര്‍ക്ക്, ജീവിതത്തെ അതിന്റേതായ സ്വത്വബോധത്തോടെ ഉള്‍ക്കൊണ്ട് സ്വകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്, മരണം ഒരു പ്രഹേളികയേ അല്ല. അതൊരു കൂടുമാറ്റമാണ്. ഇതൊന്നുമറിയാതെ സംസാരഗര്‍ത്തത്തിന്റെ ഇരുളിലിരുന്ന് നമ്മള്‍ നാളെയുടെ നേട്ടങ്ങളെ കിനാവ് കാണുന്നു. അന്യന്റെ സ്വത്തപഹരിച്ചിട്ടായാലും നേട്ടമുണ്ടാക്കാന്‍ ആഗ്രഹിച്ച് നെട്ടോട്ടമോടുന്നു. അടുത്തനിമിഷം മരണം മുന്നില്‍ വായ്പിളര്‍ക്കുമ്പോള്‍ ജീവിതത്തിന്റെ വര്‍ത്തുളപാതയില്‍നിന്ന് ശൂന്യതയിലേക്ക് തെറിച്ചുപോകുന്നു

Sunday 12 February 2012

അനുകമ്പാദശകത്തിന്ചില അനുഭവ സാക്ഷ്യങ്ങള്‍


അത്യാസന്നനിലയില്‍ ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട മകനെ തിയേറ്ററിലാക്കിയശേഷം ഡോക്ടറുടെ വരവുകാത്തുനില്‍ക്കുകയാണ് ഒരു പിതാവ്. ഓരോ സെക്കന്റും ഹൃദയവേദനയോടെയാണയാള്‍ തരണം ചെയ്യുന്നത്. ഡോക്ടര്‍ വരാന്‍ ഇനിയും വൈകിയാല്‍... ഒരു പക്ഷേ തന്റെ മകന്‍..?

ആശങ്കകള്‍ക്ക് വിരാമമിട്ട് ഡോക്ടറുടെ കാര്‍ ഗേറ്റ് കടന്നെത്തി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഓടിയാണ് അദ്ദേഹത്തിന്റെ വരവ്. തിയേറ്ററിനുമുന്നില്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തെ തടഞ്ഞുവച്ചു. "നിങ്ങള്‍ ഇത്രയും താമസിച്ചതെന്ത്? നിങ്ങളുടെ മകനാണ് ഇങ്ങനെ ഒരവസ്ഥ വന്നതെങ്കില്‍ നിങ്ങള്‍ വരാന്‍ വൈകുമായിരുന്നോ? അവനവന് വരുമ്പോഴേ എല്ലാവരും പഠിക്കൂ..." ഡോക്ടര്‍ ആ പിതാവിന്റെ കണ്ണുകളില്‍ കരുണാര്‍ദ്രമായി നോക്കിയിട്ടു പറഞ്ഞു; " നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല. ദൈവം അവനെ കാത്തുകൊളളും. ഡോക്ടര്‍ അല്ല നിങ്ങളുടെ മകനെ രക്ഷിക്കുന്നത്. ദൈവമാണ്. അതിനാല്‍ എന്നെ പഴിക്കാതെ ദൈവത്തെ പ്രാര്‍ത്ഥിക്കൂ." പിതാവിന്റെ സ്വരം കടുത്തു; "ഉപദേശിക്കാന്‍ ആര്‍ക്കും സാധിക്കും.. അത് അന്യന്റെ കാര്യമാണല്ലോ.." "പ്രാര്‍ത്ഥിക്കൂ" എന്നുവീണ്ടും ശാന്തമായി ഉപദേശിച്ച് ഡോക്ടര്‍ തിയേറ്ററില്‍ കയറി. മണിക്കൂറുകള്‍ക്ക് ശേഷം സന്തോഷത്തോടെയാണ് ഡോക്ടര്‍ പുറത്തേക്ക് വന്നത്. ഒരു ജീവന്‍ രക്ഷിക്കാന്‍ നിമിത്തമായതിന്റെ ധന്യതയുണ്ടായിരുന്നു ആ മുഖത്ത്. "നിങ്ങളുടെ മകനെ ദൈവം കാത്തു." എന്നു പറഞ്ഞ് പിതാവിന്റെ തോളില്‍തട്ടി ആശ്വസിപ്പിച്ചിട്ട് അദ്ദേഹം ഓടി കാറില്‍ കയറി. നന്ദിവാക്കുപറയാന്‍ പിതാവ് പിറകേ പാഞ്ഞെങ്കിലും അദ്ദേഹം അതിനൊന്നും നിന്നില്ല. ഇതെല്ലാംകണ്ടു നിന്ന നഴ്സിനോട് പിതാവ് ചോദിച്ചു, " ഈ ഡോക്ടര്‍ക്ക് എന്തൊരു വിചിത്ര സ്വഭാവമാണ്... എന്തിനാണ് ഇങ്ങനെ തിരക്കുപിടിച്ചോടുന്നത്?". നഴ്സ് പറഞ്ഞു: "താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് എന്തറിയാം? ഇന്നലെ അദ്ദേഹത്തിന്റെ മകന്‍ ഒരു അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകും വഴിക്കാണ് താങ്കളുടെ മകന്റെ ആവശ്യം പറഞ്ഞ് ഞങ്ങള്‍ വിളിച്ചത്. മകന്റെ മൃതദേഹംവഹിച്ചുകൊണ്ടുപോയ വാഹനത്തില്‍നിന്നിറങ്ങി അദ്ദേഹം ധൃതിയില്‍ വരികയായിരുന്നു. അവിടെ സംസ്കാരകര്‍മ്മങ്ങള്‍ക്കായി എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്." അതുകേട്ട് പിതാവ് കുറ്റബോധംകൊണ്ട് തലകുമ്പിട്ടുപോയി. ഒരു ദൈവദൂതനെപ്പോലെ കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പ് തന്റെ മകന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ആള്‍ ജീവിതത്തിലെ വലിയ നഷ്ടവും ഹൃദയത്തില്‍ താങ്ങിയാണ് വന്നതെന്ന് ആരറിഞ്ഞു?

ശരീരത്തിലിരുന്നുകൊണ്ട് അനുകമ്പയോടെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് ശരിയായ ജീവനകലയെന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. അതെങ്ങനെയൊക്കെ സാധിക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവകഥയിലെ ഡോക്ടര്‍. ഗുരുവിന്റെ അനുകമ്പാദശകമോ ജീവകാരണ്യപഞ്ചകമോ അദ്ദേഹം വായിച്ചിട്ടുണ്ടാവില്ല. എങ്കിലും വായിച്ചുപഠിച്ചവരേക്കാള്‍ അതിന്റെ ഉണ്മയെ സ്വയം ഏറ്റുവാങ്ങിയ ആളാണ്. അതിനാല്‍ അദ്ദേഹത്തെ നമുക്ക് ഹൃദയനൈര്‍മ്മല്യത്തോടെ "ശ്രീനാരായണീയന്‍" എന്നു വിളിക്കാം.
ആത്മോപദേശ ശതകം കാണാതെ ചൊല്ലാന്‍ കഴിയുന്നവര്‍ പലരുമുണ്ട് നമ്മുടെ ഇടയില്‍. ചിലര്‍ക്ക് സവ്യാഖ്യാനം മനപ്പാഠമാണ്. ചിലര്‍ അത് മറ്റുളളവര്‍ക്ക് പ്രഭാഷണരൂപേണ പറഞ്ഞു കൊടുക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തങ്ങള്‍ ശ്രീനാരായണഗുരുവിനെ അനുഗമിക്കുന്നു എന്ന് ധരിക്കാനും മടിയില്ല. എന്നാല്‍ ജീവിതത്തില്‍ പരനും അപരനും രണ്ടും രണ്ടായിത്തന്നെ അനുഭവിക്കേണ്ടിവരുന്നു. അതെന്തുകൊണ്ടാണ്? ഈശ്വരന് ദേവാലയം ആവശ്യമില്ല എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നത് എല്ലാവര്‍ക്കും വെറുതേ പറയാവുന്ന ഒരു കാര്യമാണ്. രാവിലെ എണീറ്റ് കുളിക്കാന്‍ മടിയുണ്ടെങ്കില്‍, ദേവാലയത്തില്‍പോകാന്‍ മൂഡില്ലാത്തപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു തടയിടാന്‍ ഒക്കെ ഈ വാദം ഉപയോഗിക്കാം. ഈശ്വരന്‍ അകവും പുറവും തിങ്ങും മഹിമാവാണെന്നു പറയുകയെന്നത് ബുദ്ധിയുടെ തലമാണ്. അത് സ്വയം അനുഭവിക്കുക എന്നതാണ് ആത്മീയതയുടെ തലം. ഗുരുവിനെ ബുദ്ധികൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതും ആത്മാവുകൊണ്ടറിയാന്‍ ശ്രമിക്കുന്നവന് അനുഭവവേദ്യമാകുന്നതുമായ ഗുരുസ്വരൂപങ്ങള്‍ രണ്ടും രണ്ടാണ്. നമ്മള്‍ പറഞ്ഞ കഥയിലെ ഡോക്ടര്‍ സ്വന്തം കര്‍മ്മബലം കൊണ്ട് ഗുരുവിനെ അഥവാ സത്യത്തെ അറിയുന്നവനാണ്. അദ്ദേഹം തന്റെ വിശ്വാസമനുസരിച്ച് ഉളളില്‍ ഉണര്‍ന്നുനില്‍ക്കുന്ന ആ സ്വരൂപത്തെ കര്‍ത്താവെന്നോ കണ്ണനെന്നോ അളളാഹുവെന്നോ വിളിക്കുമെന്നുമാത്രം. സത്യത്തിന് ഒരു സ്വരൂപമേയുളളൂ. അതിനെ നാം അറിയുന്നതെങ്ങനെയോ അതേഭാവത്തില്‍ അത് നമ്മില്‍ തെളിയുന്നു എന്നതാണ് ശരി. അനുകമ്പയുളളവന് ഈ വക ഉപദേശമോ സത്സംഗമോ ആവശ്യമില്ല. അവന്‍ അറിഞ്ഞും അറിയാതെയും അനുഷ്ഠിക്കുന്നത് ഈശ്വരസേവയാണ്. അതുകൊണ്ടാണ് ഈശ്വരാനുഭവമുണ്ടാകാന്‍ അനുകമ്പവളര്‍ത്തണം എന്ന് ഗുരു മൊഴിയുന്നത്. അനുകമ്പ ഈശ്വരനിലേക്കെത്താനുളള എളുപ്പവഴിയാണ്.

വിവാഹവും മരണാനന്തരകര്‍മ്മവും ആര്‍ഭാടമില്ലാതെ നടത്തണം എന്ന് ഗുരു ഉപദേശിച്ചകാര്യം ഒരു പ്രസംഗമദ്ധ്യേ പറഞ്ഞിട്ടിറങ്ങിയപ്പോള്‍ ഒരു സ്നേഹിതന്‍ പറഞ്ഞ മറുപടി അത് ഗുരു പണമില്ലാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണ് എന്നാണ്. ദൈവം പണം തന്നിട്ടുളളപ്പോള്‍ 'അതിന്റേതായ രീതിയില്‍' ചെലവഴിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അതിന്റേതായ ആ രീതി'ക്ക് പണം ചെലവഴിച്ച മറ്റൊരു വ്യക്തിയുടെ ഉദാഹരണം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അത് പ്ളാനിംഗ് ബോര്‍ഡ് മുന്‍സെക്രട്ടറിയും ഗുരുദേവസാഹിത്യകാരനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന മാതൃകയാണ്. പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ ഗുരുദേവകൃതികളുടെ വ്യാഖ്യാനം പത്തുവാല്യമായി പ്രസിദ്ധപ്പെടുത്താന്‍ പണം മുടക്കിയ ആളാണ് അദ്ദേഹം. ശിവഗിരി സമാധിമണ്ഡപം പണിതു നല്‍കിയ എം. പി. മൂത്തേടത്തിന്റെ മരുമകന്‍. സ്വന്തം മകളെ പൊന്നിട്ടുമൂടി വിടാനുളള വക വീട്ടിലുണ്ടായിട്ടും പി. കെ. ഗോപാലകൃഷ്ണന്‍ സാര്‍ ശാരദാമഠത്തിനുമുന്നില്‍വച്ച് ഗുരുവരുള്‍ പ്രകാരം പത്തുപേരെ മാത്രം പങ്കെടുപ്പിച്ച് മകളുടെ കല്യാണം നടത്തി. മകളെ കെട്ടിക്കാന്‍ കരുതിയ പണം അരുവിപ്പുറത്ത് ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മല അടക്കമുളള രണ്ടേക്കര്‍ സ്ഥലം വാങ്ങി ശിവഗിരി മഠത്തിന് നല്‍കാന്‍ ഉപയോഗിച്ചു. ഇതൊക്കെ ത്യാഗമാണോ എന്നു ചോദിച്ചാല്‍ ഇതൊരുതരം വട്ട് എന്നേ ഇന്നത്തെ തലമുറപറയൂ. ഇത്തരം ചില 'വട്ടുകള്‍' ഉളളവരാണ് ഈ ഭൂമിയെ ജീവിക്കാന്‍ കൊളളാവുന്ന ഗ്രഹമാക്കി നിലനിര്‍ത്തുന്നത് എന്നേ അവരോടു പറയാനുളളൂ.

Sunday 5 February 2012

ശുദ്ധസംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍



h»®, Qk«, l¡i¤ F¼¢l m¤Úh¡´¢ li®´¤¼Y¡X® hc¤n¬c® ¨Oà¡l¤¼ G×l¤« hp·¡i bt½«. CY® dkl¤j¤ Dj¨Oi®Y¢¶¤Ù® L¤j¤©alu. dÕg¥Y¹q¢¨k Cª ±Y¢h¥t·¢J©q¡T® hc¤n¬u J¡¶¤¼ Ac£Y¢¨´Y¢¨j p¦ai« ¨d¡T¢i¤h¡s® ±dY¢Jj¢µ¢¶¤h¤Ù® Y¦¸¡a¹w. m¡ja¡©È±Yh¤×¨· ¨lxh dj·¤¼ ¨lqqhXv, h»® m¤Úh¡i¢ o¥È¢´X« F¼ L¤j¤o©zm« oa¡ Dj¤l¢¶¤¨J¡©Ùi¢j¢´¤¼¤. Cª ©È±Yh»¢v Hj¤ Jj¢i¢k©i¡ Jj©T¡ ©d¡k¤« l£X¤J¢T´¡u Ac¤la¢´¤h¡i¢j¤¼¢¿ L¤j¤©alu. AY¤©d¡¨k J¤T¢¨lqq·¢k¤« Ck©i¡ h¡k¢c¬¹©q¡ l£r¡¨Y o«jÈ¢´¡u m¢n¬t´® A©Àp« Q¡±LY¡ c¢t©Àm« cvJ¢i¢j¤¼¤. ¨lqql¤« l¡i¤l¤« h»¤« Q£l¨Ê o¦n®T¢, o®Z¢Y¢, ki¹¨q dj¢d¡k¢´¤¼ ±ddÕlo®Y¤l¢¨Ê g¡L¹q¡X®.

“c©h¡o®Y¤ Q¢c©Y” F¼® Dj¤l¢¶¤¨J¡Ù® ±d¡O£c ¨¨cYv c¢l¡o¢Jq¡i¢j¤¼ c½¤¨T d¥tl¢J¨j l¢a¬¡g¬¡o·¢©k´® ¨¨Jd¢T¢µ¤ ci¢µ f¤ÚhY©·¡T¤qq Y¦¸¡a¹q¤¨T hhYi¤« cz¢i¤h¡X® m¡jai®´® f¤Úl¢p¡j«©d¡¨k¡j¤ Bki« DÙ¡´¤¼Y¢c® ©±djXi¡iY®. h»® m¤Úh¡i¢j¤¼¡v m¤Úh¡i O¢ÉJq¤« m¤Ú©f¡bl¤« Qc¢´¤«. h»¢k¥¨Ti¡X® hc¤n¬¨Ê Q£lcJki¤« o«o®J¡jl¤« lqj¤¼Y¤« ±dOj¢´¤¼Y¤«. AY¢¨c ±dY£JlY®Jj¢´¤Ji¡X® ©È±Yh¤×¨· Cª ¨lqqhXv. hj¹w lµ¤d¢T¢¸¢µ¤« d¥©É¡¶¹w c¢t½¢µ¤« o¤Lc®b« d¤Jµ¤« l¡i¤l¢¨c m¤Úh¡´¡c¤« L¤j¤©alu Aj¤w ¨O़¤.

o¡«o®J¡j¢J Ab¢c¢©lm¹q¤¨T Oj¢±Y¹w A©c§n¢µ® h»¤J¤r¢´¤¼lj¡X® c½w hc¤n¬t. o§É« ©lj¤Jw ©YT¢ hc¤n¬u cT·¢i i¡±YJw´® h¡clOj¢±Y©·¡q« dr´l¤h¤Ù®. C·j« A©c§nX¹q¢k¥¨Ti¡X® o¡«o®J¡j¢J Oj¢±Y« Ac¡ljX« ¨Oਸ¶Y®. F¼¡v Cª ¨J¡T¤«J¡T¢c¸¤s« Hj¤ ©k¡Jh¤©Ù¡ F¼s¢i¡· d¥tl¢Jt F¿¡ c¡T¤Jq¢k¤« DÙ¡i¢j¤¼¤. F¼¢¶¤« Alt´¢Ti¢v l¢m§¡o¹q¤¨Ti¤« Jk¡j¥d¹q¤¨Ti¤« GJ£JjX« o«gl¢µ¢j¤¼¤. A¨Y¹¨c o«gl¢µ¤ F¼Y¢c¤·j« cvJ¡u h»¢c¤h¡±Y©h Jr¢i¥. c½¤¨T o®Z¢Y¢´® c¢a¡ch¡i J¡vµ¤l¶¢¨k h»¢¨c cho®Jj¢´¤J. F¼¢¶® ¨Ol¢©i¡t´¤J. h»® dsi¤« c½¤¨T d¥tl¢Jj¤¨T JZJw.

±L£´¤ d¤j¡X©alYJq¤« p¢z¤d¤j¡X©alYJq¤« Y½¢k¤Ù¡i o¡h¬¹w FÉ¡i¡k¤« l¢m§¡o¢Jw djo®dj« JÙs¢º¡l¡u Yjh¢¿. hp¡±dqi¡cÉj« hp¡l¢n®X¤ Hj¤ Bk¢ki¢v B ±dqiQk·¢k¥¨T Hr¤J¢¨i·¢i JZ p¢z¤d¤j¡X« dsi¤¼¤. C©Y JZ Y¨¼i¡X® O¢k g¡l©ga¹©q¡¨T ±J¢o®Y¬u hY±Lc®Zl¤« dsi¤¼Y®; Ba¢i¢v g¥h¢i¢v Cj¤q¤« d¡r¤« c¢sº©¸¡w i©p¡li¤¨T BY®h¡l® lqq¹q¢v Ab¢lo¢µ¤ F¼®. o¥j¬c¢v c¢¼® J¡kh¤Ù¡J¤¼¤ F¼ ©Q¬¡Y¢n o¢Ú¡É« Ac¤oj¢µ¡X® J¡ku o¥j¬¨Ê d¤±Yc¡iY®. A¹¨c p¢z¤´w´® J¡ku o¥j¬d¤±Yc¡i ihc¡X®. Ao£j¢iÁ¡t´¤« J¡ku o¥j¬d¤±YuY¨¼. d©È mc¢¨ii¡Xlt J¡kc¡i¢ JX´¡´¤¼Y®. ¨Os¢i ©ga¹q¢k¥¨T H©j l¢m§¡o« F¹¨c g¥KX®V¡Éj« ±dOj¢µ¤? h»¡X® Cª ohc§i·¢c® c¢a¡c«.

“c½¤¨T H¡©j¡j¤·j¤¨Ti¤« opQ ±dY¢JjX¹w o§j¥d¢´¤¼Y® Q¡Y¢i¡X® F¼ a¤¯KoY¬« A«L£Jj¢´¡u c½¢v h¢´lt´¤« Jr¢i¡·l»« A±Y j¥Wh¥kh¡X® Q¡Y¢i¤¨T o®Z¡c«. A¹¨ci¤qq Hj¤lu ©Jjq£i Q¡Y¢– oh¤a¡i¹q¤¨T B¨J Oj¢±Y¨hr¤Y¤©Ø¡w Q¡Y£ih¡i o§É« opQ±dY¢JjX¹¨q GY¤ dj¢b¢l¨j AY¢lt·¢´¡u Jr¢i¤« F¼¤ Y£j¤h¡c¢´¡u ±di¡oh¤qq J¡j¬h¡X®.” F¼¢¹¨c ‘Q¡Y¢l¬lo®Zi¤« ©Jjq Oj¢±Yl¤«’ F¼ d¤o®YJ·¢¨Ê Bh¤K·¢v d¢.¨J. f¡kJ¦n®Xu o¡t BmÆ ±dJT¢¸¢´¤¼¤. d¢.¨J.f¢ o¥O¢¸¢µ Cª opQ ±dY¢JjX·¢c® Hj¤ Da¡pjX« Asf¢ oÕ¡j¢i¡i Cf®c¤f·¥·i¤¨T i¡±Y¡l¢ljX·¢v c¢¼® FT¤·¤J¡¶¡«. ±J¢o®Y¤ltn« 1342 v F·¢i Cf®c¤f·¥·i¤¨T i¡±Y¡l¢ljX¹q¢vc¢¼¡X® h¡k¢a§£d¢¨c´¤s¢µ® As¢ºY®. ©L¡li®´® ¨Y´¤qq oÉ¡¸¥j¢¨k·¢i©¸¡w Cf®c¤f·¥·i¤« o«Ml¤« Hj¤ Cɬu ©i¡L¢¨i JÙ¤. Alt A©Àp·¢c® dXl¤« l¢m¢n®T©g¡Q¬¹q¤« cvJ¢¨iÆ¢k¤« A©ÀphY® c¢jo¢µ¤. F¼¢¶® BJ¡m©·´® ¨¨J Dit·¢´¡¶¢. ©i¡L¢ ¨¨JO¥Ù¢iY® ¨h´i¢©k´¡¨X¼¤« AY¢ctY®Z« Y¡¨c¡j¤ h¤o®q¢«©i¡L¢i¡¨X¼¤« YY®J¡k« A´¡j¬« ©L¡d¬h¡´¢ lµ¢j¢´¤Ji¡¨X¼¤h¡X® Cf®c¤f·¥· l¢m§o¢µY®. ©i¡L¢i¡i B otlo«Ldj¢Y¬¡L¢ Y¡u F¿¡« Cªm§jc¢v oht¸¢µ¤ F¼¡l¡« h¤Jq¢©k´® ¨¨JO¥Ù¢iY¢k¥¨T D©Àm¢µY®. c½w o§É« l¢m§¡o·¢k¤« g¡ni¢k¤« Q£l¢Yj£Y¢i¢k¤« J¤T¤¹¢´¢T¼¤¨J¡Ù® A©c§n¢´¤Ji¤« O¢É¢´¤Ji¤« ¨Oऩءw kg¢´¤¼Y® C·j« D·j¹q¡X®.

AT¤·J¡k·® ©V¡. m¬¡hqu Y¨Ê A©c§nX¹w¨´¡T¤l¢v Y£àj¤¨T Da®glo®Z¡c« A¹® J¢tL¢o®Z¡c¢k¡¨X¼® J¨Ù·¢i¢j¢´¤¼¤. Ao£j¢ic¤« p¢z¤l¢c¤« J¡ku F¹¨c H¼¡©i¡ AY¤©d¡k¤qq o¡h¬YJq¡X® A©Àp« J¢tL¢o®Z¡c¢v Y£ij¤©TY¡i¢ J¨Ù·¢iY® F¼¤ Jj¤©YÙ¢i¢j¢´¤¼¤. Alcl¨c As¢i¡¨Y Dk®d·¢jpo¬« ©YT¤¼lt AY¬¡lm¬h¡i¢ l¡i¢©´ÙY® L¤j¤l¢¨Ê c¢tl¦Y¢ dÕJh¡X®. “©J¡ c¡h ©am¯ J¡ Q¡Y¢...” F¼® c£q¤¼¤ B BY®h h±ÉX«. o§i« Dqq¢k¤Xt¼® m¡m§Y m¡É¢ ©cT¢ilc® d¢¨¼ c¡©TY®, ¨Y¡r¢¨kÉ®, Q¡Y¢ GY¡X® F¼£ O¢ÉJw´® FÉ® ±doJ®Y¢ F¼® L¤j¤©alu ©O¡a¢´¤¼¤. L©lnXek¹q¤¨T AtÚoY¬¹q¤« AoY¬¹q¤« Yt´ l¢Yt´¹q¢©k´® ci¢´¤©Ø¡w mj¢i¡i ©lj¤©YTk¢c® L¤j¤l¢¨Ê oY¬atmch¡X® c¿¨Y¼® Cc¢ F¼¡X® c¡« Y¢j¢µs¢i¤J?